“എന്തേ ഏട്ടാ ജനാല പാളികള്‍ അടയ്ക്കാത്തത്.
അമ്മുക്കുട്ടി പ്രകാശിനോട് ചോദിച്ചു.
“അടയ്ക്കാം” പ്രകാശന്‍ മറുപടി നല്‍കി.
“കിടക്കേണ്ടേ” അമ്മുക്കുട്ടി തിരക്കി
വേണമെന്ന മട്ടിലുള്ള അര്‍ത്ഥ ഗംഭീരമായോരു തലയാട്ടല്‍ മാത്രമായിരുന്നു മറുപടി.
തെല്ലൊന്ന് പൊരുത്തം കെട്ട് നിന്ന അമ്മുവിനോട് പ്രകാശന്‍ പറഞ്ഞു. “ കഴിഞ്ഞ പത്തിരുപത് വര്‍ഷമായിട്ട് ദേ ഈ കാണുന്ന (ജനാലയിലൂടെ പുറത്തേക്ക് ചൂണ്ടികൊണ്ട്) ചന്ദ്രനെയില്ലെ ഇരുപത്തിയെട്ട് ദിവസത്തില്‍ ഇടയില്‍ മൂന്നോ നാലോ ദിവസം മാത്രമെ ഈ കിടക്കയില്‍ കിടന്നു ജനാലയിലൂടെ ഇങ്ങനെ കാണാന്‍ പറ്റു. ആ കാഴ്ച ഞാന്‍ കാണാന്‍ തുടങ്ങിയിട്ട്”.
ഇതെന്റെ ഒരു ശീലമാണ്”
അപ്പോള്‍ അമ്മു ഇടപെട്ടുകൊണ്ട് ചോദിച്ചു. പക്ഷേ വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ജനാല തുറന്നിട്ട് കിടക്കുന്നത് ഒരു നട്ടുനടപ്പു രീതിയല്ലല്ലോ?”
പ്രകാശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു” അതെ അതെ തന്നെയാണ് എന്നെയും കുഴയ്ക്കുന്നത്. കഴിഞ്ഞ പത്തിരുപത് വര്‍ഷം ഞാന്‍ സ്ഥിരമായി ചന്ദ്രന്‍ ഈ ജനാലയിലൂടെ കാണുന്ന രാത്രികളില്‍ അതിനെ നോക്കിയാണ് കിടക്കാറ്” “അതിന് തെറ്റും”.....” എന്നന്നെക്കും” അതു തന്നെ യാണ് എന്റെ ചിന്ത.
പ്രകാശന്‍ തുടര്‍ന്നു കൊണ്ടു പറഞ്ഞു.
“നമ്മുടെ കല്ല്യാണം കഴിഞ്ഞ ആഴ്ച കഴിഞ്ഞതിന് ശേഷം ആദ്യ ദിവസമാണിന്ന്, എന്റെ ഈ ജനാലയിലൂടെ ചന്രനെ കാണാന്‍ പറ്റുന്നത്”.
“അതൊരു വല്ലാത്ത നൊസ്റ്റാള്‍ജിയയാ”
ആ പറഞ്ഞതിന്റെ ഒരു ഭാവുകത്വം ഉള്‍ക്കൊണ്ട് കൊണ്ട് അമ്മുക്കുട്ടി ഭര്‍ത്താവിന്റെ പ്രവര്‍ത്തിയില്‍ പരിഭവം പ്രകടിപ്പിക്കാതെ ജനാലയിലൂടെ ചന്ദ്രനെ ഒന്നും നോക്കി.
സമയം പത്തര കഴിഞ്ഞിരിക്കുന്നു.
അമ്മു ഭര്‍ത്താവിനോട് തിരക്കി. “കുറച്ച് കഴിയുമ്പം ചന്ദ്രന്‍ പടിഞ്ഞോട്ട് പോകില്ലെ, അപ്പം എന്തു ചെയ്യും”.
“കിടന്നുറങ്ങും”, പ്രകാശന്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞു ഏതാനം ദിവസം മാത്രമായിട്ടുള്ള പ്രകാശന്‍ ഭാര്യ അമ്മുവിനെ തന്റെ അടുത്തേക്ക് പിടിച്ചിരുത്തി പറഞ്ഞു.
“ഈ ചന്ദ്രനും ഞാനും തമ്മില്‍ വല്ലാത്തോരു ബന്ധമുണ്ട് ഞാനിതിനോട് ഏറെ സംസാരിക്കാറുണ്ട്, പക്ഷേ ഇതെ വരെ ഒന്നും തിരിച്ചു പറഞ്ഞിട്ടില്ല”.
“കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട് പക്ഷേ ഗംഭീരമായോരു മൌനം മാത്രമെ അത് പാലിച്ചിട്ടുള്ള്.,” പക്ഷേ പലപ്പോഴും ചന്ദ്രന്റെ മൌനം എനിക്ക് വലിയ ഉത്തരങ്ങള്‍ തന്നിട്ടുണ്ട്”. കേട്ടിരുന്ന അമ്മു സംഭാഷണത്തിന്റെ സജീവതയ്ക്കായി ഇങ്ങനെ തിരക്കി.
“ആകെ ഒരു ചന്ദ്രമാസത്തില്‍ മൂന്നോ നാലോ ദിവസമല്ലെ ഈ ജനാലയിലൂടെ ചന്ദ്രനെ കാണാന്‍ പറ്റു ബാക്കി ദിവസം എന്തു ചെയ്യും”?
““ഇന്നലെയൊക്കെ എന്ത് ചെയ്തുയ്’?
“അതൊക്കെ പറഞ്ഞാല്‍ കുറെയുണ്ട്, മോളെ നിനക്കൊന്നും മനസ്സിലാവില്ല”, പ്രകാശന്‍ മറുപടി നല്‍കി.
“എനിക്ക് മനസ്സിലാകുമോ ഇല്ലയോ എന്നു ഞാനല്ലെ തീരുമാനിക്കുന്നത്. വെറുതെ പറയ്” അമ്മു തിരിച്ചടിച്ചു.
“നീ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും” പ്രകാശന്‍ പറഞ്ഞു.
“അനെയ്ക്കെന്താ.....അമ്മു ചോദിച്ചു.
പ്രകാശന്‍: അതത്രയ്ക്കുണ്ട്, വെറും വിചാരങ്ങളാ പക്ഷേ ചിലപ്പം വല്ലാത്തൊരു പ്രത്യേകതയാണ്. എന്നാലോ യാതാര്‍ത്ഥ്യം ഒട്ടില്ല താനും.
അമ്മു: പറയ് ഞാനും അറിയട്ടെ ഏട്ടനെ വിചാരങ്ങള്‍”
കേള്‍ക്കാന്‍ അത്യുത്സാഹിയായ് കാണപ്പെട്ട അമ്മുവിനോട് തെല്ലൊരു നേരം മൌനം പാലിച്ചിട്ട് പ്രകാശന്‍ പറഞ്ഞു തുടങ്ങി.
“ഞാനൊരു പത്തോ പതിനിന്നോ വയസ്സുള്ളപ്പോള്‍ തനിച്ചായതാണിമുറിയില്‍ ഏകദേശം അക്കാലത്ത് തന്നെയാണ്‍പ് ഞാന്‍ ചന്ദ്രദര്‍ശനം ആരംഭിച്ചത്. ആദ്യമൊക്കെ മാസത്തില്‍ രണ്ടോ മൂന്നോ രാത്രി മാത്രം വരുന്ന ചന്ദ്രനായിരുന്നു എന്റെ കാഴ്ച, ബാക്കി ദിവസങ്ങളില്‍ വെറുതെ മാനത്തേക്ക് നോക്കി കിടന്നുറങ്ങും.”
അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ശീലമുണ്ടായി” ഇത്തരം ചന്ദ്രരാത്രി കളില്‍ ചന്ദ്രനായിരിക്കണം ഉറങ്ങും മുന്‍പുള്ള എന്റെ അവസാനത്തെ കാഴ്ച എന്ന ഞാന്‍ ശഠിച്ചു നോക്കികിടക്കും പിന്നെ പെട്ടെന്ന് കണ്ണടയ്ക്കും. പിന്നെ ഭൂമികുലുങ്ങിയാലും നേരം വെളുക്കാതെ ഞാന്‍ കണ്ണു തുറക്കില്ല”.
“നീ ചോദിച്ചില്ലെ ഒരു ചന്ദ്രമാസത്തിലെ മുന്നോ നാലോ ദിവസം മാത്രമല്ലെ ചന്ദ്രനെ ഈ ജനാലയിലൂടെ കാണാന്‍ പറ്റൂ എന്ന് ബാക്കി ദിവസം എന്താകും എന്ന്”
“അത് ഞാന്‍ കുറെ നാള്‍ മുമ്പ് ആരംഭിച്ച് പിന്നെ സ്വാഭാവികമായ് എത്തിച്ചേര്‍ന്ന എന്റെ ഏറ്റവും വലിയ സമസ്യയും ചിന്തയും ഭ്രാന്തുമായിരുന്നു”. ജിജ്ഞാസുവായ് അമ്മു ചോദിച്ചു. “ എന്താണിത്”?
പ്രകാശന്‍ തുടര്‍ന്നുഃ അങ്ങനെ കുറെ രാത്രികളില്‍ അറിഞ്ഞേ അറിയാതെയോ ചന്ദ്രന് പകരം വച്ചതാണിത് (ലൈറ്റിന് കീഴില്‍ ചുമരില്‍ തൂങ്ങി കിടക്കുന്ന നന്ദാവനത്തിലെ രാധ - കൃഷ്ണന്മാരുടെ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ടു) അവരെ”...... എന്താണീ മുറിയില്‍ ഇത്രയധികം രാധാ മാധവന്മാര്‍ എന്ന് ഞാനും ചിന്തിച്ചു. ഉടന്‍ അമ്മു പറഞ്ഞു
പ്രകാശന്റെ കിടപ്പ് മുറിയില്‍ അവിടവിടെ രാധാ മാധവന്മാരുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.
“എന്നിട്ടെന്നിട്ട്” അമ്മു തിരക്കി.
ഒരു പത്തു പതിനെട്ട് വയസ്സായപ്പോള്‍ മുതല്‍ ഈ കാഴ്ചയാണ് എന്റെ ഉറക്കത്തിന് മുന്‍പേയുള്ള ഒടുക്കത്തെക്കാഴ്ച പലപ്പോഴും ചന്ദ്രദര്‍ശനം രാധാമാധവന്മാര്‍ക്ക് മുന്‍പത്തെക്കാഴ്ചയായ് മാറി”
പതിയെ ഇരുപത് വയസ്സിനു ശേഷം ഇതെനിക്കൊരു ഒബ് സെഷനായിത്തീര്‍ന്നു. വളരെ ആര്‍ത്തിയോടെയാണ് ഞാന്‍ രാധമാധവന്മാരെ സിമ്പോളൈസ് (Symbolis) ചെയ്തു പ്രണയത്തിന്റെ തീവ്രന്വേഷണങ്ങളിലേക്ക് പോയത്. എനിക്ക് പ്രായം തികഞ്ഞപ്പോള്‍ പ്രണയം അന്വേഷിച്ച് കാലം കഴിക്കേണ്ടി വന്നില്ലെ രാധാകൃഷ്ണന്മാര്‍ എന്റെ പ്രണയത്തിന്റെ ഉത്തരമായ് മുന്നില്‍ നില്‍ക്കുകയായിരുന്നു”.
അതുവരെ കിടക്കയില്‍ ഇരിക്കുകയായിരുന്ന അമ്മു കേള്‍ക്കാനും കിടക്കാനുള്ള സൌകര്യാര്‍ത്ഥം തലയ്ക്കു കൈകൊടുത്ത് പ്രകാശന്റെ മുഖത്തേക്ക് അത്യുത്സാഹത്തോടെ ശ്രദ്ധിച്ചു കിടക്കയില്‍ വിശാലമായ് നിവര്‍ന്നു കിടന്നു.
താന്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഭാര്യയോട് പ്രകാശന്‍ അമാന്തമന്വേ തുടര്‍ന്നു.
“ഒരിക്കല്‍ പ്രണയിക്കേണ്ടി വരും അത് എപ്പോഴുമാകാം അതെങ്ങനെ ആയാലും ഒരു പൂര്‍ണ്ണത ഞാന്‍ ആഗ്രഹിച്ചു അതിന് എന്റെ മുന്നിലുള്ള പൂര്‍ണ്ണതയുടെ വിഗ്രഹങ്ങളായിരുന്നു. രാധാമാധവ രാഗം”.
“പക്ഷേ അതൊരു പൂര്‍ണ്ണ പ്രണയമൊന്നു മില്ലായിരുന്നു. ഈ രാധാ മാധവ പ്രേമം” അമ്മു സംശയിച്ചു.
പ്രകാശന്‍ തുടര്‍ന്നു”: കേവലം ഇമേജിനപ്പുറം രാധാമാധവ പ്രണയം കൂടുതലായ് അറിയാന്‍ ഞാന്‍ ജയദേവന്റെ ഗീതാഗോവിന്ദവും മറ്റും വായിച്ചപ്പോഴും എനിക്കും അത് തോന്നിയിരുന്നു”.
പക്ഷേ എനിക്കത് വല്ലാത്തൊരു പ്രതീകങ്ങളായിരുന്നു.
പ്രകാശന്‍ തുടര്‍ന്നു കൊണ്ടിരുന്നു.
രാധയും കൃഷ്ണനും പ്രണയ വിവശരായ് നില്‍ക്കുന്ന ഈ കാഴ്ചയുംണ്ടല്ലൊ എന്നെ സംബന്ധിച്ചിടത്തോളം അതാണ് പ്രണയത്തിന്റെ ഒരു അനുഭൂതി. കഥയില്‍ പിന്നീടവര്‍ പിരിഞ്ഞുവോ എന്നൊന്നും ആലോചിച്ചു പാടുപെട്ടില്ല.
ആ പ്രണയപരവശരായ് പൂര്‍ണ്ണാനുരാഗികളായ് എപ്പോഴും അവരെ ഞാന്‍ സങ്കല്‍പ്പിച്ചു.
(ചുവരിലെ രാധകൃഷ്ണന്മാരെ ചൂണ്ടിക്കാട്ടി പറഞ്ഞ
“അത് അത് മാത്രമാണെന്റെ ഇമേജ്”.....
പ്രകാശന്‍ വീണ്ടും തുടരൂന്നു .
ചിലരാത്രികളില്‍ ഞാന്‍ അതീവ തരളിതനാകാറുണ്ടായിരുന്നു. അന്നൊക്കെ ഞാന്‍ തീവ്രമായ് ചിന്തിക്കും “ഒരിക്കല്‍ ഈ രാധാമാധവന്മാര്‍ ഉറക്കത്തില്‍ എനിക്ക് ദര്‍ശനം തരുമെന്നും എന്റെ ഏതെങ്കിലും തിരുമണ്ടന്‍ വരികല്പനകളിലെങ്കിലും അവര്‍ വന്നു ഒരു വരു
എനിക്ക്...........
ഒരു നിമിഷം ഒന്നു നിര്‍ത്തിയിട്ട് പ്രകാശന്‍ തുടര്‍ന്നു.
എന്തായാലും ആ ചിന്ത എന്നില്‍ പ്രണയത്തിന്റെ ഒരു, കുളിര്‍മഴ എപ്പോഴും പെയ്യിക്കുമാറ് പരിവര്‍ത്തിച്ചു പോന്നിരുന്നു”. “ പക്ഷേ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നും. ഒരിക്കലെങ്കിലും ഈ പ്രണയശില്പങ്ങള്‍ എന്റെ മനോ മണ്ഡലത്തിലെ ഏതെങ്കിലും ഒരു നിഗൂഡ ലാഞ്ചന പോലെങ്കിലും ഒരു വട്ടം ഒന്നു ദര്‍ശനം തന്നിരുന്നെങ്കില്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ മാനത്ത് പൊന്തി നില്‍ക്കുന്ന ചന്ദ്രനെ നോക്കി നിസ്സംഗതയോടെ പ്രകാശന്‍ പറഞ്ഞു നിര്‍ത്തി തെല്ലൊരു നേരം നിശ്ശബ്ദമായ് അന്തരംഗം തുടരവേ അമ്മു നിസ്സംഗത ഒരു അന്വേഷണത്തിലൂടെ ഭഞ്ജിച്ചു.
“അതിനിപ്പം കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ”
കുഴപ്പം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രകാശന്‍ സ്വയം പിറുപിറുത്തു. എന്നിട്ട് പ്രകാശന്‍ തുടര്‍ന്നു.
“എല്ലാം വളരെ നാച്ചുറല്‍ (Natural)ആയിപ്പോയി. ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചതടക്കം . ഞാനും എന്റെ മനസ്സും എന്തൊക്കെയോ കരുതിക്കൂട്ടി. എല്ലാം വളരെ രസകരമായിരുന്നു. തീവ്രമായ ഉത്തരങ്ങളും തേടിയിരുന്നവയായിരുന്നു. പക്ഷേ നിന്നെ കല്ല്യാണം കഴിച്ചതടക്കം എന്തോ വിധി പോലെയാണ് നടക്കുന്നത് എല്ലാം വളരെ ഒബ് വിയസ്സ് ആയി സംഭവിച്ചു.
ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വില തീരെ ഇല്ലെന്ന പോലെ വളരെ മെറ്റീരിയലാണ് ലോകം ബാക്കിയെല്ലാം വെറുതെ എന്തോ........... ജീവിതം എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ പഠിക്കാന്‍ തീരെ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്”. മെല്ലെ പറഞ്ഞവസാനിപ്പിച്ചിടത്ത് നിന്നും ഏതോ വിഹ്വലതകളിലേക്ക് മറഞ്ഞുപോയി പ്രകാശന്‍.
അടയ്ക്കാത്ത ജനാല പാളിയിലൂടെ അകത്തേക്ക് കണ്ണുനട്ട് ആകാശത്ത് ചന്ദ്രനും, പുറത്തേക്ക് ചന്ദ്രനില്‍ കണ്ണുനട്ട്
പ്രകാശനും
രാത്രിയുടെ ദുരൂഹത നിറഞ്ഞ ശാന്തതയും
തുടര്‍ന്നങ്ങോട്ട് അവിടമാകെ നിശ്ശബ്ദമായി.....
കുറച്ച് നേരം ചന്ദ്രനില്‍ തന്നെ കണ്ണും നട്ടിരുന്ന പ്രകാശന്‍ ഇടയ്ക്കൊന്ന് തന്റെ ഭാര്യയെ നോക്കി അവള്‍ ഉറങ്ങിയിരിക്കുന്നു.
ചന്ദ്രകാന്തിയുടെ അരണ്ട വെളിച്ചത്തില്‍ അമ്മുക്കുട്ടി അതീവ സുന്ദരിയായിരിക്കുന്നു. പ്രകാശന്‍ മനസ്സില്‍ കരുതി.
ആ മുഖത്ത് നോക്കി നീക്കിയിരുന്ന പ്രകാശന്റെ മനസ്സിങ്ങനെ ചിന്തിച്ചു പോയി.
വസ്തുതാ പരമായ് നീ എന്റെ പാതി ആയിക്കഴിഞ്ഞിട്ടും ഇന്നെവരെ എനിക്ക് നിന്നെ അഗാധമായ് അലൌകികമായ് പൂര്‍ണ്ണമായി എന്റെ പാതിയാക്കാന്‍ കഴിയുന്നില്ലല്ലോ.....
ആണും പെണ്ണും തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം ഒന്നുമാകുന്നില്ല ഒന്നും ആകാന്‍ ആവുന്നുമില്ല എന്നോട് പൊറുക്കൂ അമ്മു ഞാന്‍ ദുര്‍ബലനാവുകയാണ് രാധയും കൃഷ്ണനും പോലും പിരിഞ്ഞവരല്ലെ”.
അമ്മുവിന്റെ മുഖത്തേക്ക് നോക്കി നോക്കിയിരുന്നു പ്രകാശന്‍
..........പതിയെ പതിയെ മനസ്സ് എവിടെയ്ക്കോ മാഞ്ഞു..............
അമ്മുവിനെ നോക്കി നോക്കി ഇരിക്കവേ ചന്ദ്രകാന്ത ശോഭയില്‍ അവള്‍ അത്യാകര്‍ഷകയായ് തീരുന്നത് പ്രകാശന്‍ കണ്ടു.
പിന്നെ ............
പ്രകാശന്‍ നോക്കി നില്‍ക്കവേ, അമ്മു ചുവപ്പ് പട്ടാടചുറ്റിയ രാധയായ് തീരുന്നതു പോലെ
ശ്രീകൃഷ്ണന്റെ രാധയെപ്പോലെ
പ്രകാശന്‍ ആകെ സംഭ്രമിച്ചു
അമ്മുവിനെ വിളിച്ചു.
രാധേ............രാധേ................
പ്രകാശന്‍ നോക്കി നില്‍ക്കേ രാധയായ അമ്മു കിടന്നിടത്ത് നിന്നും എഴുന്നേറ്റ് പതിയെ നടന്നു തുടങ്ങി.
എന്താണെന്ന് മനസ്സിലാക്കാനാവാതെ പ്രകാശന്‍ രാധയുടെ പിന്നാലെ പോകുകയാണ്.
കിടപ്പുമുറിയുടെ ഭിത്തികള്‍ ഇല്ലാതായിരിക്കുന്നു. വാതിലുകളും ജനാലകളും ദിക്കും ദിശയും എല്ലാം മറഞ്ഞിരിക്കുന്നു തലയ്ക്കു മീതെ പുഞ്ചിരി തൂകി നില്‍ക്കുന്ന ചന്ദ്രിക മാത്രം. തന്റെ ചുറ്റും നിറയെ മുല്ലവള്ളികളും തേന്മാവും മിഴികള്‍ പാതി അടഞ്ഞു എന്തിലൊ ലയിച്ചു. നില്‍ക്കുന്ന പൈകിടങ്ങളും നിശ്ചലമായ് ഒഴുകാനാവാതെ ഒഴുകുന്ന യമുനാ നദിയുമാണ് പ്രകാശന്‍ കാണുന്നത്, ഏതോ ഗാനത്തിലെന്ന പോലെ ലയിച്ചു വിവശയായ പ്രകൃതിയിലാണിപ്പോള്‍ പ്രകാശന്‍.
ഈ രാധാകൃഷ്ണന്മാരുടെ വൃന്ദാവനമാണെന്ന് പ്രകാശന്‍ മനസ്സില്‍ കുറിച്ചു.
ഈ നദീ തീരത്ത് കൂടെ നടക്കുമ്പോള്‍ ഏതോ പ്രണയപാരവശ്യം പ്രകാശന്റെ മനസ്സ് നിറയെ തിങ്ങി നിറഞ്ഞു. പ്രകാശന്‍ രാധയെ തേടുകയാണ്. ആരെയോ തേടി വിഹ്വലയായ് അനന്തമായ്, മലയപര്‍വ്വത്തെ നോക്കി പിണക്കം പറയുന്ന രാധേയാണ് പ്രകാശന്‍ കാണുന്നത്.
മലയപര്‍വ്വതത്തെ നോക്കി” നിന്നെ തട്ടി,വരുന്ന വായു വിഷമയമായിട്ടാണ് ഒഴുകുന്നതെന്ന് രാധ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു,.
പ്രകാശത്തെയും പൂനിലാവിനെയും, ചന്ദ്രനെയും പഴിപറഞ്ഞു കൊണ്ടിരുന്നു രാധ.
മരങ്ങള്‍ക്കിടയില്‍ രാധ കാണാതെ മറഞ്ഞു പ്രകാശന്‍ രാധയെ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.
രാധ ഇടയ്ക്കിടെ തിരിഞ്ഞു മറഞ്ഞും നോക്കികൊണ്ടിരുന്ന് പാതി പറച്ചിലിന് ശേഷം കൈത്തലത്താല്‍ മുഖം പാതി മറച്ച് എവിടെയോ കണ്ണും നട്ടിരുന്ന രാധയെ വിരഹത്തിന്റെ സര്‍വ്വ ഭാവങ്ങളും പ്രകടമായിരുന്നു. ധാരാളം ആഭരണങ്ങള്‍ ശ്രദ്ധാ പൂര്‍വ്വം ധരിച്ചിരിക്കുന്നു രാധ അവള്‍ കൃഷ്ണനെ തേടി തിരിഞ്ഞു നടക്കുന്നുമുണ്ട് ഇലകളുടെ ചെറു മര്‍മ്മരം പോലും അവള്‍ കാതോര്‍ക്കുന്നു.
തന്റെ അടുത്ത് കൃഷ്ണന്‍ എത്തിച്ചേരാത്തതില്‍ അവള്‍ ഇടയ്ക്കിടെ പരിഭവിക്കുന്നുമുണ്ട് . വിരഹാഗ്നി ശമിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മരണമത്രെ ഭേദം എന്നു പോലും അവള്‍ കാറ്റിനോട് പറയുന്നത് പ്രകാശന്‍ കേള്‍ക്കുന്നു.
എന്നിട്ട് കാറ്റിനോട് “നീ വരുന്ന ദിശയിലെങ്ങാന്‍ കൃഷ്ണന്‍ നില്പുണ്ടെങ്കില്‍ എന്റെ പ്രാണേശ്വരനെ വേഗം എന്റെ അടുത്ത് എത്തിക്കൂ കാറ്റിനോടു അപേകിക്കുകയും ചെയ്യുന്നു രാധ.
രാധയെ ഇമ ചിമ്മാതെ പിന്തുടര്‍ന്നുകൊണ്ടിരുന്ന പ്രകാശനും ഉള്ളില്‍ കലശലായ പ്രണയാഭിനിവേശം സൃഷ്ടിക്കപ്പെടുന്നു.പ്രകാശന്‍ വല്ലാത്തൊരു പാരവശ്യം അനുഭവിക്കുന്നു മെല്ലെ മെല്ലെ താന്‍ രാധ കാണാതെ മറഞ്ഞിരിക്കുന്ന കാര്യം പോലും വിസ്മരിച്ചു രാധയില്‍ ലയിച്ചു നിന്നു. പെട്ടെന്ന് കാറ്റിന്റെ വരവു അനുഭവിച്ച ദിശയില്‍ ഉണ്ടായ ദലമര്‍മ്മരങ്ങളില്‍ വരവു അനുഭവിച്ച ദിശയില്‍ ഉണ്ടായ ദലമര്‍മ്മരങ്ങളില്‍ രാധ തിരിഞ്ഞു നോക്കി പിന്നെ അവള്‍ ലജ്ജയോടെ നാണിച്ചു താഴേക്ക് നോക്കുന്നതാണ് പ്രകാശന്‍ കാണുന്നത്.
യമുനാ തീരത്തുള്ള ഒരു വള്ളികുടിലില്‍ നിന്നിരുന്ന പ്രകാശന്‍ രാധ ആരെയാണ് കണ്ടിരിക്കുന്നതെന്നറിയാന്‍ ശ്രദ്ധിക്കുമ്പോഴാണ് കണ്ടത്, പ്രകാശനെ ത്തന്നെയാണ് രാധ നോക്കുന്നത്.
“പ്രകാശന്‍ ശ്രീ കൃഷ്ണനായ് തീര്‍ന്നിരിക്കുന്നു”.വായുവിന്റെ പ്രചോദനമാകാം ശ്രീകൃഷ്ണനായ പ്രകാശന്‍ രാധയുടെ അടുത്തേക്ക് ചെന്നു
കണ്ണുകളി അഞ്ജനം എഴുതി
കാതുകളുടെ ഉപരിഭാഗത്ത് പച്ചിലകള്‍ ചൂടി
മൂര്‍ദ്ധാവില്‍ നീലത്താമരമാല്‍ ധരിച്ചു
കഴുത്തില്‍ രത്നങ്ങളടങ്ങിയ മാല ധരിച്ചു അതു മാറിടം ആകെ മറയ്ക്കും വിധത്തില്‍
അതീവ സുന്ദരിയായ് രാധ തന്റെ ചാരെ നില്‍ക്കുകയാണ്.
കാത്തിരുന്നു കണ്ടുമുട്ടിയപ്പോള്‍ ഇത്രെയും നാള്‍ കാത്തിരുത്തിയതിനെ പരിഭവം പോലെ രാധ മിണ്ടാതെ പരുഷമായി നിന്നു
ശ്രീകൃഷ്ണന്‍ ഉറ്റുനോക്കിയപ്പോള്‍ മുഖം തിരിച്ചു കളഞ്ഞു ശ്രീകൃഷ്ണനായ പ്രകാശന്‍ രാധയോടു പറഞ്ഞു നീ സംസാരിച്ചിരുന്നെങ്കില്‍ നിന്റെ
ദന്തകാത്തിയാകുന്ന പൂനിലാവ് അതീവ ഘോരമായ ഭയമാകുന്ന അന്ധകാരത്തെ അകറ്റും അല്ലയോ രാധേ എന്തേ നീ പിണങ്ങുന്നത് നിനക്ക് പിണക്കമാണെങ്കില്‍ നിന്റെ മൂര്‍ച്ചയേറിയ നഖങ്ങള്‍ക്കൊണ്ട് എന്നെ മുറിയെടുത്തുകയോ, കൈകള്‍ കൊണ്ടു ബന്ധിക്കുകയോ പല്ലുകളെക്കൊണ്ട് വ്രണപ്പെടുത്തുകയോ ചെയ്തുകൊള്ളു.
ഇത്രയുമെക്കെ പറഞ്ഞിട്ടും അതിന്റെ ശൃംഗാരത്വര പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടു രാധ മൌനിയായ് തുടര്‍ന്നു. ചന്ദ്രരശ്മി മാത്രം ഒഴുകിയെത്തുന്ന വള്ളികുടൈലിന്റെ ഉള്ളിലുള്ള അരണ്ട വെളിച്ചത്തില്‍ രാധ വല്ലാതെ പരിഭവിച്ചിരുന്നു.
കൃഷ്ണന്‍ തിരക്കി: എന്തേ ഇത്രയും നേരം കാത്തിരുന്നിട്ടും നീ ഇപ്രകാരം പിണങ്ങിയിരിക്കുന്നത്
തെല്ലൊന്നു മുഖമുയര്‍ത്തി രാധ പറഞ്ഞു.
“ഇന്നു ഞാന്‍ വീണ്ടും ജനിക്കുകയാണ്
പണ്ടു പിരിഞ്ഞിടത്ത് നിന്നും”.
രാധയെ ആഴത്തില്‍ നോക്കിയിരുന്ന കൃഷ്ണന്‍ പറഞ്ഞു
‘രാധേ നന്ദാവനത്തിലെ ഈ വള്ളികുടിലില്‍ നാം പണ്ടേ കണ്ടുമുട്ടിയിരുന്നു”.
“പിന്നെ എന്തേ ഇപ്പോള്‍ വന്നു?. രാധ തിരിച്ചു ചോദിച്ചു.
“നീ എന്നെ തേടുകയല്ലായിരുന്നോ?” കൃഷ്ണന്‍ ചോദിച്ചു”
“എന്നെ കൃഷ്ണനും അന്വേഷിച്ചില്ലായിരുന്നോ” രാധ തിരക്കി
ഞാന്‍ അന്വേഷിക്കുക്യായിരുന്നു, ഉത്തരം നീയണന്ന് ഇപ്പോഴാണ് പിടികിട്ടിയത് കൃഷ്ണന്‍ മറുപടി നല്‍കി “ഞാന്‍ പണ്ടേ എന്റെ ഹൃദയം അങ്ങേയ്ക്ക് നല്‍കിയിരുന്നു എന്റെ ഹൃദയം കൊണ്ടു പോയ പ്രിയപ്പെട്ടവനെ ഞാന്‍ തിരക്കിനടക്കുകയായിരുന്നു”. രാധ പറഞ്ഞു.
“ആ ഹൃദയം എന്റെ അടുത്ത് ഉണ്ടായിരുന്നത് നിമിത്തമാകാം ഞാന്‍ നെഞ്ചില്‍ എപ്പോഴും ഒരു പന്തം എരിച്ചിരുന്നത്” കൃഷ്ണന്‍ രാധയോട് പറഞ്ഞു
രാധഃ എന്നിട്ടിപ്പോഴതിന് ശമനം സിദ്ധിച്ചോ”
കൃഷ്ണന്‍ഃ “ നീ എന്റെ താകുമ്പോള്‍
അല്ല
ഞാന്‍ പൂര്‍ണ്ണമായും നിന്റെ താകുമ്പോള്‍ ഞാനും നീയും മാത്രമായി ത്തീരുമ്പോള്‍”
അങ്ങനെയെങ്കില്‍ ഇനി എനിക്ക് ശാന്തിയായിടും നന്ദാവനം എന്നും ഇപ്രകാരം തരളിതമായിരിക്കും”
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം രാധ പറഞ്ഞു കൃഷ്ണാ ഒരിക്കല്‍ ഞാന്‍ എന്റെ ഹൃദയം പൂര്‍ണ്ണമായി നിനക്ക് നല്കി പിന്നെ നീ അകന്നു ഞാന്‍ മാത്രമായീ ഹൃദയം ഇവിടെ നഷ്ടപ്പെട്ട ഞാന്‍ മരിക്കേണ്ടിയിരുന്നു ഇവിടെ
പക്ഷേ അതുണ്ടായില്ല, എന്റെ ശരീരം ആ ജീവിതം അടിത്തീര്‍ത്തു......... ദൂരെ എവിടെയോ അപ്പോഴും ഞാന്‍ ഇവിടെയുണ്ടായിരുന്നു.
കൃഷ്ണന്‍ : അ ഹൃദയം തിരികെ തരാതിരിക്കാനും പകരം എന്റെ ഹൃദയം അവിടെ വച്ച് പിടിപ്പിക്കാനുമാണ് രാധേ ഞാന്‍........”മെല്ലെ മെല്ലെ ചന്ദ്ര രശ്മിയെ തെന്നെ തെന്നെ ഒഴുകിയ മേഘങ്ങള്‍ ചെറുതായ് ഒന്നു മറച്ചു
അപ്പോള്‍
ശ്രീകൃഷ്ണന്‍ഃ രാധയുടെ നിറുകയില്‍ ഒന്നമര്‍ത്തി ചുംബിച്ചു
എന്നോടെ പൊറുക്കുക”
ചന്ദ്രന്‍ മേഘങ്ങളില്‍ നിന്നും മീചിതമാവുകുമ്പോള്‍ കടല്‍ ക്ഷോഭിച്ച് വേലിയേറ്റം ഉണ്ടാകുന്നപോലെ രാധയുടെ മുഖം ചന്ദ്രദര്‍ശനത്താല്‍ കൃഷ്ണന്റെ ഹൃദയവും വികാരതരളിതമായി.
രോമാഞ്ചം അണിഞ്ഞ് കൃഷ്ണന്‍ രാധയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
കവിളിലും ചുണ്ടിലും ആഴത്തില്‍ ചുംബിച്ചു. ആകാശത്ത് അതിരറ്റ പ്രശോഭിതനായ് ചന്ദ്രന്‍ യമുനാ നദി ആമ്പലുകളാല്‍ നിറഞ്ഞു അവൊടെമാകെ അതിന്റെ സൌരഭ്യം ചൊരിഞ്ഞു തുടങ്ങി, പശ്ചാത്തലത്തില്‍ താളത്തില്‍ ശബ്ദം സൃഷ്റ്റിക്കുന്ന രാധ അണിഞ്ഞിരിക്കുന്ന അരഞ്ഞാണത്തിന്റെ ശബ്ദം മാത്രം.
ജനാലയിലൂടെ ചന്ദ്രരശ്മി പ്രകാശിന്റെ മുറിയെ ഏറെ പ്രകാശപൂരിതമാക്കിത്തീര്‍ത്തിരിക്കുന്നു. ശ്രീകൃഷ്ണന്‍ ഞാന്‍ തന്നെയാണ് രാധേ നിന്നെ, നിന്നിലൂടെ ഞാന്‍ പ്രണയത്തെയും സത്യത്തെയും മനസ്സിലാക്കുന്നു പ്രകാശന്‍ പറഞ്ഞു കൊണ്ടെയിരുന്നു സത്യവും പ്രണയവും നമ്മള്‍ തന്നെയാണ് അരഞ്ഞാണത്തിലെ കല്ലുകളുടെ ശബ്ദം മെല്ലെ മെല്ലെ മുറുകിക്കൊണ്ടിരുന്നു ശാന്തനായ് ദ്യുതി വിതറി ചന്ദ്രനും.
Why should I struggle with trying to think of a blog description for my site??? when the description could come more natural from you? You are the reader, so why do you visit my blog… what is my blog about? Drop me a comment below and in two sentences, tell me why you read my blog. In essence, you will be writing my blog description. If I use your description, I will provide a FREE DOFOLLOW link to direct to your blog.
Wednesday, September 9, 2009
ചുമ്മാ ഒരു പ്രേമകഥ
ആകപ്പാടെ ഭയങ്കര തിരക്കാ ഇപ്പോ. എന്നാലും ഒരു പ്രേമത്തില്‍ വീണാപിന്നെ തിരക്കിനൊക്കെ എവിടാ നേരം? വൈകുന്നേരം ഓടിപ്പിച്ചിട്ടു ജോലിയും തീര്‍ത്തു പ്രകാശന്‍ പാഞ്ഞു, മനാമയില്‍ ബസ്സിറങ്ങി, മൂന്നു വരിയുണ്ടെങ്കിലും തിങ്ങിതിങ്ങി കാറും വണ്ടീം പോണ റോഡു് സര്‍ക്കസുകാരന്റെ ലാഘവത്തോടെ മുറിച്ചു കടന്നു, ബംഗാളികള്‍ എന്തു ചെയ്യാനാണെന്നറിയാതെ തിങ്ങിവിങ്ങി നിക്കുന്ന അയക്കൂറപാര്‍ക്കിലൂടെ ഊളിയിട്ടു, തുണിമാര്‍ക്കറ്റില്‍ റോഡിലേയ്ക്കിറങ്ങിയിരിയ്ക്കുന്ന തുണിസാമാനങ്ങളില്‍ ചവിട്ടാതെ നോക്കി ചവിട്ടി, പഴയ ഗോള്‍ഡുസൂക്കിന്റെ മുന്നിലെത്തി.
ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?
സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.
പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.
ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.
സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.
എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ - ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.
ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.
കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.
“ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.
അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?
മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.
തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു മോന്തി.
ഇനി ശ്വാസം വിടാം കുറച്ചു നേരം. ഇവിടെ കുറച്ചു വെയിറ്റിങ്ങുണ്ടു്. അവളു് ഈ വഴിയാണു എന്നും വരവു്, ഇന്നും വരും. ഇന്നലെ, വരണതേ കണ്ടുള്ളൂ, എങ്ങോട്ടു പോയീന്നു കണ്ടില്ല. തിരക്കിലൂടെ മുങ്ങിപ്പൊങ്ങി പോകുമ്പോള്‍ കണ്ണിന്റെ പിടിവിട്ടു പോയി. ഇന്നെന്തായാലും വിടുന്ന പ്രശ്നമില്ല. ഒരു വാക്കെങ്കിലും ചോദിയ്ക്കണം, പേരെങ്കിലും അറിയണം, പിന്നെല്ലാം പതുക്കെ പതുക്കെ മതി. മുഖം പോലെ തന്നെ സുന്ദരമായിരിയ്ക്കും പേരും, ഏതു ജാതിയാന്നു് ഒരു പിടീം തോന്നണില്ല. ഹ എന്തെങ്കിലും ആവട്ടെ, ഇത്ര സുന്ദരിയായ കുട്ടീടെ ജാതി ചോദിയ്ക്കണതെന്തിനാ, അല്ലേ?
സ്വര്‍ണ്ണക്കടകളുടെ പ്രഭാപൂരത്തിലൂടെ, മന്ദമന്ദം തിരക്കിനിടയിലും ആരേയും മുട്ടാതെ സൂക്ഷിച്ചു് അതാ അവള്‍, ഒരു സ്വപ്നാടനത്തിലെന്ന വണ്ണം വരുന്നു. എങ്ങും പുതിയ വെളിച്ചം പരന്നു, അവളുടെ സൌന്ദര്യത്തിന്റെ ശോഭയായിരിയ്ക്കും. പ്രകാശന്റെ കണ്ണുകള്‍ തള്ളിയതാവാനും മതി. തൂവെള്ള നിറം, അല്ലെങ്കില്‍ അവനങ്ങനെ തോന്നി. കറുപ്പില്‍ ചാരനിറം വരച്ചു ചേര്‍ത്ത സാരിയും ചാരനിറജാക്കറ്റും, നല്ല ഉയരം, ആദ്യം കാണുന്ന പോലെ അവന്‍ വീണ്ടും കണ്ണു മിഴിച്ചു നോക്കിനിന്നു.
പെട്ടന്നാണു കണ്ണിന്റെ പിടിവിട്ടു അവള്‍ തിരക്കിനിടയില്‍ മറഞ്ഞു കളഞ്ഞതു്, അവന്റെ നെഞ്ചിടിച്ചു പോയി. ഫുട്പാത്തിലുടെ അലസമായി വെറുതെ സ്ഥലം കളഞ്ഞു് തിരക്കുണ്ടാക്കാന്‍ വേണ്ടി നടക്കുന്നവരെ മനസ്സില്‍ കൊഞ്ഞനും കുത്തിക്കൊണ്ടു് അവള്‍ പോയ ഭാഗത്തേയ്ക്കു പാഞ്ഞു, വലിയ വേഗമൊന്നുമുണ്ടായിരുന്നില്ല.
ഒരിരുണ്ട ഗല്ലിയിലേയ്ക്കവള്‍ തിരിയുന്നതു് അവന്റെ കണ്ണില്‍പെട്ടു. ഇനി പ്രശ്നമില്ല, വലിയ തിരക്കില്ലാത്ത റോഡാണു്, പക്ഷേ അവളെങ്ങടാ അങ്ങട്ടു് പോണതു്? അവനും ആ വഴി അവളുടെ കുറച്ചു ദൂരെയായി നടന്നു. ആദ്യം എവിടാ താമസിയ്ക്കണേന്നു കണ്ടു പിടയ്ക്കാം, പിന്നെയാവാം മുട്ടിനോക്കലു്.
സീമൂണ്‍ ഹോട്ടലിന്റെ പിന്‍വശത്തൂടെയുള്ള വഴിയിലൂടെ ഉരച്ചുനോക്കണ ലോട്ടറി കച്ചോടക്കാരന്റെ കൂടും താണ്ടി അവള്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പിന്‍വശത്തെത്തിയപ്പോള്‍ നടത്തം പതുക്കെയാക്കി, ബാഗു തുറന്നു് എന്തോ എടുത്തു, ശരിയ്ക്കു കാണാനൊത്തില്ല, പക്ഷേ മനസ്സിലായി ലിപ്സ്റ്റിക്കാ, ചുണ്ടില്‍ തേയ്ക്കുന്നു, ഒരു കുഞ്ഞികണാടിയും. അവള്‍ നിന്നു, ഹോട്ടലിന്റെ പിന്‍വാതിലിനു മുന്നിലായി, അതാ അവള്‍ വാതില്‍ വലിച്ചു തുറന്നു ഉള്ളിലേയ്ക്കു കയറുന്നു, അതു ശരി അവള്‍ ഹോട്ടലിലെ ജോലിക്കാരിയാല്ലേ.
എന്താവും ജോലി, പിന്നെ അതായി പ്രകാശന്റെ ചിന്ത. ഛെ, നല്ല ജോലി വല്ലതും ആയിരിയ്ക്കും, റിസപ്ഷനിലായിരിയ്ക്കും, പിന്നെന്താ ആവള്‍ക്കു മുന്നിലൂടെ പോയാലു്? ആ - ആര്‍ക്കറിയാം, അവന്‍ നെടുവീര്‍പ്പിട്ടു. എന്തായാലും ഒന്നു പോയി നോക്കാം, പറ്റിയാലൊന്നു മുട്ടിനോക്കേം ചെയ്യാം.
ത്രീസ്റ്റാറാ, അത്യാവശ്യം സൌകര്യങ്ങളൊക്കെ ഇവിടെ ഒപ്പിയ്ക്കാം. രണ്ടു മൂന്നു ബാറൂണ്ടു്, അവരവരുടെ സ്റ്റാറ്റസനുസരിച്ചു കുടിയ്ക്കാം. ഉള്ളില്‍ കയറിയ പ്രകാശന്റെ വിയര്‍പ്പുതുള്ളികള്‍ ഏസിയുടെ കൊടുംതണുപ്പില്‍ ശീതീകരിയ്ക്കപ്പെട്ടു, അവന്റെ അകവും പുറവും മൊത്തമായി കുളുര്‍ത്തു. ഇടത്തേയ്ക്കുള്ള ചില്ലുവാതിലിലൂടെ അരണ്ടവെളിച്ചത്തില്‍ ഒരു സ്ത്രീ നടന്നു പോകുന്ന പോലെ, അവന്‍ ആ വാതില്‍ പതുക്കെ തള്ളി അകത്തേയ്ക്കു കടന്നു. ഹിന്ദിപാട്ടിന്റെ ആരവം, എല്ലാ തരം സിഗരറ്റും ഓരോ പെട്ടി കൂട്ടിയിട്ടു കത്തിച്ച പോലെ പുക, ബീറിന്റേയും വിസ്ക്കിയുടേയും പിന്നെന്തിന്റെയൊക്കെയോ മിശ്രഗന്ധം, എല്ലാം കൂടി പ്രകാശന്റെ ഇന്ദ്രിയങ്ങളില്‍ വന്നുകേറി തിങ്ങിനിറഞ്ഞു. ചിന്തയില്‍ എന്താണെന്നവനറിഞ്ഞില്ല. പുറത്തെ ഗംഭീരപ്രകാശത്തില്‍ നിന്നു വന്നു കേറിയതു കൊണ്ടായിരിയ്ക്കാം, നല്ല ഇരുട്ടു്, ഒന്നും വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല, അവന്‍ അവടെ തന്നെ നിന്നു, കണ്ണൊന്നു തെളിയട്ടെ.
കൈയിലൊരു മൃദുസ്പര്‍ശം, അതെ ഒരു പെണ്ണിന്റെ തന്നെ, അവന്റെ വലത്തു കൈയില്‍ പിടിച്ചു കൊണ്ടു് ഒരു പെണ്ണു്, പറയുന്നു, “വാ, അവടെ സ്ഥലംണ്ടു്”. അവന്റെ അനുമതിയ്ക്കു കാക്കാതെ അവനെയും കൂട്ടി ഉള്ളിലെ തിരക്കില്‍ വഴിതെളിച്ചവള്‍ നടന്നു. തിക്കിതിരിക്കി ഒരു ടേബിലിനരികില്‍ കസേര ചൂണ്ടി അവള്‍ പറഞ്ഞു, “ഇവിടിരി, ഞാനിപ്പൊ വരാം, ഒരു ബില്ലു സെറ്റില്‍ ചെയ്യാനുണ്ടു്”. ഇരുട്ടില്‍ അവളുടെ മുഖം അവന്‍ കണ്ടില്ല. അവനവിടെ ഇരുന്നു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു് അവനു തോന്നിയില്ല. അവന്‍ എന്തിനെന്നറിയാതെ കാത്തിരുന്നു.
“ബീറെടുക്കാം അല്ലേ, ഏതാ വേണ്ടേ?”, അവളുടെ ചോദ്യമാണു് അവനില്‍ തിരികെ ജീവന്‍ ഉണ്ടാക്കിയതു്, അതു വരെ അവന്‍ എന്തോ മരവിച്ച പോലെ ഇരിയ്ക്കായിരുന്നു. എന്തെങ്കിലും മറുപടി പറഞ്ഞോ, ഒന്നും പറഞ്ഞതായി പ്രകാശനു തോന്നിയില്ല, അവള്‍ പോയിക്കഴിഞ്ഞു. രണ്ടു മിനിട്ടിനുള്ളില്‍ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, ഒരു ട്രേ, അതില്‍ ഒരു പാട്ടയും (ബീറു്) ഒരു ഗ്ലാസും, ഒരു കുഞ്ഞി പ്ലേറ്റില്‍ കുറച്ചു മിക്സ്ച്ചറും.
അവന്‍ അവള്‍ടെ മുഖത്തേയ്ക്കു നോക്കി. അതെ അവള്‍ തന്നെ, കറുത്ത സാരി ചാരനിറത്തിലുള്ള ഡിസൈനുകള്‍, അതേ മുഖം, അതേ രൂപം. വെളിച്ചം കുറവായ കാരണം വീണ്ടും ഒരു സംശയം. മേശപ്പുറത്തു ഗ്ലാസും ബീറും വച്ചിട്ടവള്‍, അവന്റെ അരികില്‍ വന്നു് ചേര്‍ന്നു നിന്നു. ഇരിയ്ക്കുന്ന അവന്റെ ഇടംവശത്തവള്‍ അവനെയും ചാരിനിന്നു കൊണ്ടു് ഗ്ലാസിലേയ്ക്കു വളരെ ശ്രദ്ധിച്ചു് ബീറു പകര്‍ന്നു. അവളുടെ മൃദുലഭാഗങ്ങള്‍ അവന്റേ മേല്‍ അമര്‍ന്നു നിക്കുന്തോറും അവന്റെ ഉള്ളില്‍ ഒരു കാളല്‍, ആരെങ്കിലും കാണുന്നുണ്ടോ ആവോ?
മൂക്കിലേയ്ക്കടിച്ചു കയറിയ വിലകുറഞ്ഞ സെന്റിന്റെ കുത്തുന്ന മണം കാരണം അവന്‍ മുഖം മാത്രം അകത്തിപിടിച്ചു. ഇളം ചൂടു്, ഏസിയുടെ തണുപ്പില്‍ അവളുടെ ശരീരം അവനു് സുഖം പകര്‍ന്നു, ആ സുഖത്തില്‍ അവനങ്ങനെ ഇരുന്നു പോയി.
തന്റെ കുരുന്നു പ്രേമം, തണ്ടൊടിഞ്ഞു ചെളിയില്‍ കുഴഞ്ഞ താമരപൂവിനോടായിരുന്നല്ലോന്നോര്‍ത്തു് അവന്റെ ഉള്ളൊന്നു തേങ്ങി. ആ ദുഃഖത്തിന്റെ ആഘോഷത്തിനായവന്‍ മരവിച്ച ബീര്‍ഗ്ലാസെടുത്തു മോന്തി.
Subscribe to:
Posts (Atom)